ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

മച്ചാട്

ദൈവത്തിന്റെ സ്വന്തം നാടിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശ്ശീവപേരൂരിന്റെ വടക്ക് കശുമാവിൻ മലനിരകൾക്ക് താഴെ ഹരിത മനോഹരിയായി വയലുകളും തോട്കളും നിറഞ്ഞ് നിൽക്കുന്ന പ്രകൃതി. അവൾക്ക് മുകളിലൂടെ മതസൗഹാർദ്ദത്തിന്റെ വെള്ളരിപ്രാവുകൾ പാറി പറക്കുന്ന സുന്ദര ഗ്രാമം അതാണ് മച്ചാട്.

പാതിര കുർബാനയും സുബ്ഹി ബാങ്ക് വിളിയും മകരമഞ്ഞിലെ ശരണ മന്ത്രധ്വനികളും കേട്ടുണരുന്ന മച്ചാട്കാരിൽ ഒരുവനാകാൻ ഈയുള്ളവനും ഭാഗ്യം ലഭിച്ചിട്ടുണ്ട്. ജീവിതത്തിൽ ഇന്നേവരെ കയറി ഇറങ്ങി പോയ സൗഹൃദങ്ങളിൽ ഏറ്റവും കൂടുതൽ സ്വാധിനംചെലുത്തിയിരുക്കുന്നതും ഇവിടത്തെ എന്റെ ഹൈന്ദവ സുഹൃത്തുകളാണ്, ആ സൗഹൃദങ്ങൾ ഇന്നും ഞാൻ ഒരു സ്നേഹ നിധിപോലെ കാത്ത് സൂക്ഷിച്ച് പോരുന്നു.
സ്നേഹത്തിന്റെയും നിഷ്കളങ്കതയുടെയും പ്രതീകമായിരുന്ന എന്റെ അയൽവാസി അമ്മിണിയമ്മ വിളമ്പി തന്നിരുന്ന കുത്തരിച്ചോറിന്റെയും കറികൂട്ടുകളുടെയും കൊതിയൂറും സ്വാദ്...........
കർക്കിടകത്തിൽ തകർത്ത് പെയ്യുന്ന മഴയിൽ ഞങ്ങളുടെ സ്വന്തം മൈതാനപുൽതകിടിയിൽ (പാറപ്പുറം)പരസ്പരം പോരടിച്ച് വലനിറച്ച് കാൽപന്തിൽ വിസ്മയം തീർത്ത സായഹ്നങ്ങൾ ..... ,
അങ്ങോട്ടുംമിങ്ങോട്ടും സൊറ പറഞ്ഞും തമ്മിലടിച്ചും സന്ധ്യാനേരങ്ങൾ ചിലവഴിച്ചിരുന്ന മതിൽകെട്ട്..........
എന്നെ പ്രണയിക്കാൻ പഠിപ്പിച്ചും നിരാശപെടുത്തിയും ഒരുപാട് നല്ല പ്രണയ ഓർമ്മകൾ സമ്മാനിച്ച ഇടവഴികൾ.........
അങ്ങനെ മച്ചാടിനെക്കുറിച്ച് പറഞ്ഞാൽ ഞാൻ കൂടുതൽ വാചാലനാക്കും.

ജീവിതത്തിലെ ഗൃഹാത്വരത്ത ഓർമ്മങ്ങൾ തൊട്ടുണർത്താൻ പറഞ്ഞാൽ ആദ്യം എന്നിലേക്ക് ഓടിയെതുന്നത്   വിളവെടുപ്പിന്റെയും സമൃദ്ധിയുടെയും പ്രതീകമായി ഇവിടുത്തുകാർ കൊണ്ടാടുന്ന മാമാങ്ക കാഴ്ചകൾ തന്നെയാണ്,
ശേഖരിച്ച് വെച്ച നാണയ തുട്ടുകൾ കൊണ്ട് മാമാങ്ക ദിവസം കളിപാട്ടങ്ങൾക്ക് വിലപേശുന്നതും,
ആകാശത്ത് ശബ്ദവർണ്ണ വിസ്മയം തീർത്ത് സ്വയം എരിഞ്ഞ് താഴെയെത്തുന്ന കരിമരുന്നുകൾ പെറുക്കി ഒരു ചെറിയ കുണ്ടന്നൂർ സുന്ദരാക്ഷനാവാൻ ശ്രമിച്ചിരുന്നതും ,വെയിലെരിഞ്ഞ വയലിൽ കാവിയെടുത്ത ചേട്ടൻമാരോടോപ്പം ആവേശ ആരവങ്ങളോടെ പൊയ് കുതിരകളെ തൊള്ളിലേറ്റാൻ കൊതിച്ചതും മെല്ലാം വിലമതിക്കാനാവതത്തും ഒരു പക്ഷെ ഇനി ജീവിതത്തിൽ വിരുന്നെതാ തത്തുംമായ ഓർമ്മകളാണ്., ലോകത്തിന്റെ ഏത് കോണിലാണെങ്കിലും മാമാങ്ക ദിവസം എന്റെ മനസ്സ്  വടക്കേനടയിലെ ആൽമര ചുവട്ടിൽ ആടി തിമ്മിർക്കുന്ന പഞ്ചവാദ്യ ആഘോഷാരവങ്ങൾക്കിടയിലൂടെ ഒരു കൗമാരകാരന്റെ എല്ലാ നിഷ്കളങ്കതയും പേറി വട്ടമിട്ട് നടക്കുന്നുണ്ടാവും.

ഇനിയും ആ നല്ലനാളിന്റെ ആഗമനത്തിനായി മൂഖനായി ഒട്ടും ആഷ്ച്ചര്യമില്ലാതെ
ഒരിക്കൽ കൂടി ഞാൻ കാത്തിരിക്കുന്നു  ഈ മരുഭൂമിയിൽ....

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ബാല്യകാലം

എനിക്കൊരു ബാല്യമുണ്ടായിരുന്നു ചെളിയിൽ ഉഴുതു മറിഞ്ഞൊരു നല്ല ബാല്യം ചാറ്റൽ മഴയെ പീപ്പി കുട കൊണ്ട് തട്ടിമാറ്റിയ ബാല്യം കൂകും കുയില്‍ നാദത്തെ കൂകി തോൽപ്പിച്ച നിഷ്കളങ്ക ബാല്യം ഓണത്തുമ്പിക്ക് പുറകെ ഓടിതളർന്ന ബാല്യം മാവിൻ കൊമ്പിലെ മൂവാണ്ടനെ കല്ലെറിഞ്ഞ് നൊവിച്ച മധുരമുള്ള ബാല്യം കൂടെ പഠിച്ചവളെ കൂടെകൂട്ടാൻ കൊത്തിച്ചൊരു പ്രണയ ബാല്യം. മയിൽപീലി കണ്ണിനെ പുസ്തകത്താളിലൊളിപ്പിച്ചും അപ്പുപ്പൻ താടി പറത്തിയും മഷിതണ്ടൊടിച്ചും നടന്നകന്ന വഴികളിലൂടെ തിരിച്ചടുകാനാവത്ത ആ ബാല്യമിന്ന് പുതു പുസ്തകതാളിൽ നിന്നുയരുന്ന ഗന്ധമായ് ഓർമ്മകളിൽ മാത്രം.

എന്റെ പ്രണയം

പ്രണയിച്ചിട്ടുണ്ട് ആത്മാർതമായി അതും പ്രണയം എന്താണ് എന്ന് അറിയാത്ത പ്രായത്തിൽ. നിഷ്കളങ്കതയുടെ എല്ലാ മൂല്യങ്ങളും കാത്ത് സൂക്ഷിച്ച് ആ പ്രണയം ബാല്യവും കൗമാരവും പിന്നിട്ട് മുന്നോട്ട് പോയി. ജീവിതത്തിൽ യൗവനം വിരുന്നെതിയപ്പോൾ ആ പ്രണയത്തെ തട്ടിമാറ്റെണ്ടി വന്നു. അത് എന്തിന് വേണ്ടിയായിരുന്നു എന്ന ചോദ്യത്തിന് മൗനമാണ് എന്റെ ഉത്തരം. യൗവനത്തിന്റെ വേലിയേറ്റത്തിൽ ചിതറി പോയ ആ സ്വപ്നചിപ്പികൾ തിരയുവാൻ എനിക്കിനി താൽപര്യമില്ല. ഇനിയൊരു പ്രണയത്തിന്റെ കുഞ്ഞ്കാറ്റിന് പോലും കടന്നുവരാനാവാത്ത വിധം എന്റെ ഹൃദയത്തിന്റെ വാതായനങ്ങൾക്ക് ഞാൻ താഴിട്ടിരിക്കുന്നു. അലയടങ്ങിയ കടൽ പോലെ  ശീതളമായ തടാകം പോലെ എന്റെ മനസ്സിന്ന് ശാന്തമാണ്.

തണൽ ബാലാശ്രമം

രണ്ട് ദിവസം മുൻപ് മായന്നൂരിലുള്ള "തണൽ"അനാഥ മന്ദിരത്തിലെ കുട്ടികളോടൊപ്പം കുറച്ച് സമയം ചെലവഴിക്കാൻ ഒരവസരം ലഭിച്ചു.  കുമ്പളങ്ങാടുള്ള പുതിയ സുഹൃത്ത് അനൂപേട്ടനും എന്റെ അടുത്ത സുഹൃത്തുക്കളായ സജിൽ,തൗഫി, സിയാദ്, ആഷിഖ് പിന്നെ പേരറിയാത്ത മറ്റു ചില സുഹൃത്തുകളും ഒപ്പമുണ്ടായിരുന്നു. അനുപേട്ടന്റെ വീട്ടിൽ തന്നെ പാചകം ചെയ്ത ഭക്ഷണവും കൊണ്ടായിരുന്നു ഞങ്ങൾ അവിടെ എത്തിയത്. ഒരു അനാഥ മന്ദിരത്തിലേക്ക് ഞാന്‍ അന്നാണ് ആദ്യമായി പോകുന്നത്. ദയനീയമായ ഒരു അവസ്ഥയാണ് അനാഥത്വം. പ്രത്യേകിച്ചും കുഞ്ഞിളം പ്രായത്തിൽ മാതാവോ,പിതാവോ മരണപ്പെട്ട ഒരു കുഞ്ഞിന്റെ അവസ്ഥ.ഭക്ഷണം നൽകാനൊ,വസ്ത്രം വാങ്ങിക്കൊടുക്കാനൊ മാതാപിതാക്കളില്ലാത്ത,ഉമ്മയുടെ മടിത്തട്ടിൽ ഉറങ്ങാനുള്ള ഭാഗ്യം ലഭിക്കാത്ത ഒരുപാടു അനാഥരായ കുട്ടികള്‍...., അവരുടെ നിറമില്ലാത്ത ബാല്യം ചിലവഴിക്കേണ്ടി വരുന്ന ഒരു സ്ഥാപനം. അങ്ങിനെ ഒന്നാണ് അനാഥ മന്ദിരത്തിനു എന്‍റെ മനസ്സില്‍ ഉണ്ടായിരുന്ന ചിത്രം . പക്ഷെ തണല്‍ ബാലാശ്രമം അങ്ങിനെ ഒന്നായിരുന്നില്ല. ഒരുപാട് കുട്ടികളെ കൊണ്ട് നിറഞ്ഞ ഒരു വലിയ നടുമുറ്റമൊക്കെയുള്ള തറവാടായിരുന്നു അത്. എല്ലാവരുടെയും മുഖത്ത്‌ ആവേശവും സന്തോഷ...